കൊറോണ വൈറസ് മൂലമുള്ള ജീവഹാനിയേക്കാള്‍, പരിഭാന്ത്രിയാകും കൂടുതല്‍ ജീവനുകള്‍ ഇല്ലാതാക്കുകയെന്ന് സുപ്രീം കോടതി.
കൊവിഡ് 19 നെ കുറിച്ച് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ ഹിയറിംഗില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കൊവിഡ് 19 നുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയത്.
അതിനാല്‍ തന്നെ ഔദ്യോഗിക ചാനലുകള്‍ വഴി തന്നെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും ആധികാരിക വിവരങ്ങള്‍ പങ്കിടാനും തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക