കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്ന ഒരു മേഖലയാണ് സിനിമ. തിയേറ്ററുകള്‍ അടച്ചു, ഷൂട്ടിംഗുകള്‍ നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ പോലും അന്വേഷിക്കാതെ ഇരുന്നപ്പോള്‍ അപ്രതീക്ഷിതമായി ലഭിച്ച മോഹന്‍ലാലിന്റെ കോള്‍ ആശ്വാസമായെന്ന് പറയുകയാണ് നടന് മണിക്കുട്ടന്. വിഷമഘട്ടത്തില്‍ വന്ന മോഹന്‍ലാലിന്റെ വിളി കരുതലും സ്നേഹവും നിറഞ്ഞതായിരുന്നുവെന്നും, ആ കരുതല്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്‍കുന്നുവെന്നും മണിക്കുട്ടന് ഫേസ്ബുക്കില്‍ കുറിച്ചു.
മണിക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ്:
”നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!! ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ശാരീരികമായും മാനസികമായും സാമ്ബത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകള്‍ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎല്‍ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിന ചിലവുകള്‍ക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തില്‍ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തില്‍ ജീവിക്കുന്നവരുടെ വരുമാനം മുട്ടിനില്‍ക്കുന്ന സാഹചര്യം എനിക്കൂഹിക്കാന്‍ കഴിയും.ഒരു struggling artist (struggling star അല്ല) എന്ന നിലയില്‍, സിനിമയില്‍ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളില്‍ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാന്‍ മെസേജ് അയയ്ക്കുമ്ബോള്‍ തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷേ, അവരില്‍ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം.
ഈ വിഷമ ഘട്ടത്തില്‍ ആ പ്രാര്‍ത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടന് എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ എന്നെ ഇതുവരെ അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ചിട്ടില്ല. ആ കാളിലെ, ശബ്ദത്തിലെ സ്നേഹം, ആ കരുതല്‍ പുതിയ ഊര്‍ജം പകര്‍ന്നു നല്കുന്ന ഒന്നാണ്. എനിക്കാശ്വസിക്കാന്‍ ഇതില്പരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയില്‍. നമ്മളതിജീവിക്കും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക