മലേറിയ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിനുള്ള കയറ്റുമതി വിലക്ക് ഇന്ത്യ പിൻവലിച്ചു. വിദേശ വ്യാപാര കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ മരുന്നിന് ആവശ്യമുയർന്നപ്പോഴാണ് മാർച്ച് 25ന് കയറ്റുമതി വിലക്കിയ തീരുമാനം വന്നത്. എന്നാലിപ്പോൾ ആ വിലക്ക് പിൻവലിച്ചിരിക്കുകയാണ്. ഡയറക്ടറേറ്റ് ജനറൽ അമിത് യാദവാണ് ഉത്തരവിറക്കിയത്. കോവിഡ് ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിർത്തിവച്ചിട്ടുണ്ട്. ഡബ്ലുഎച്ച്ഒയുടെ കോവിഡിന് എതിരെയുള്ള മരുന്ന് പരിശോധനയിൽ ഏറ്റവും മികച്ച മരുന്നുകൾ ഏതെന്ന് കണ്ടെത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഫലപ്രദമല്ലാത്ത മരുന്നുകൾ ഒഴിവാക്കുകയും ഉപയോഗപ്രദമായ മരുന്നുകൾ ചേർക്കപ്പെടുകയും ചെയ്യുന്നു.
കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഉപയോഗിക്കുന്നത് നിർത്തിവെക്കാൻ ലോകാരോഗ്യ സംഘടന നടപടി എടുത്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന്റെ ഉപയോഗത്തെ പിന്താങ്ങിയിരുന്നു. ഒക്സ്ഫോർഡ് സർവകലാശാലയുടെ മരുന്ന് പരീക്ഷണങ്ങളിൽ നിന്ന് പുറത്ത് വന്ന വിവരം അനുസരിച്ച് ജെനറിക് സ്റ്റിറോയിഡായ ഡെക്സാമെത്തസോൺ രോഗത്തെ മറികടക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. വളരെ വില കുറഞ്ഞ മരുന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക