നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോവാനും പദ്ധതിയിട്ടിരുന്നു എന്ന് ഐ.ജി വിജയ് സാക്കറെ പറഞ്ഞു. തടവിലാക്കി ഷംനയിൽ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വിജയ് സാക്കറെ പറഞ്ഞു. ഹാരിസ്, റഫീഖ്, ഷെരിഫ് എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തത്.
കേസില്‍ ഇത് വരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളാകട്ടെ കോവിഡ് ബാധിച്ചു ചികിത്സയിലാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കരയിൽ നിന്നാണ് സംഘത്തിന് സിനിമാ താരങ്ങളുടെ നമ്പർ ലഭിച്ചതെന്നും അന്വേഷണം ഏകദേശം പൂര്‍ത്തിയായതായും ഐ.ജി പറഞ്ഞു. കേസിൽ നാല് പേരെ കൂടി പിടികൂടാനുണ്ടെന്നും ഐ.ജി അറിയിച്ചു.
സിനിമാ മേഖലയിലെ പല പ്രമുഖരുടെയും നമ്പർ ഇവർ സംഘടിപ്പിച്ചു. സംഘം സ്വർണത്തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സ്വർണ്ണ കടത്ത് എന്ന ആവശ്യവുമായാണ് ആദ്യം പ്രതികൾ ഷംനയെ സമീപിച്ചതെന്നും അന്വഷണത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട്. കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക