കണ്ണൂരിലെ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വൻ പ്രതിഷേധം. ശൈലജ ടീച്ചറുടെ ‘കുട്ടികളുടെ മാനസിക/ ആത്മഹത്യ പ്രശ്ന പരിഹാരം’ എന്ന ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് സാധ്യതയുള്ള ഘട്ടത്തിലാണ് പോസ്റ്റിനു താഴെയുള്ള കമെന്റുകൾ.
അരിവാള്‍ ചുറ്റികയും മാര്‍ക്സും ചെഗുവേരയും; അജു വർഗീസ് പാർട്ടി ഓഫീസിൽ
https://www.facebook.com/kkshailaja/photos/a.1158510137570299/3160162627405030/?type=3
‘കേരളം മറക്കില്ല, സ്വന്തം മണ്ഡലത്തിലെ കുഞ്ഞിന് നീതി കൊടുത്തിട്ടുമതി, ടീച്ചറെ നീതി വേണം’, ‘മൗനം വെടിയുക, പാലത്തായി പെൺകുട്ടിക്ക് നീതി ഉറപ്പാക്കുക’, എന്നിങ്ങനെയാണ് പ്രതിഷേധ കമെന്റുകൾ.. കേസിലെ പ്രതിയായ പദ്മരാജനെ പൊലീസ് പിടികൂടാത്ത സാഹചര്യത്തിലും പൊതുജന പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് പിന്നീട് പ്രതിയായ പദ്മരാജനെ പൊലീസ് ബന്ധുവീട്ടില്‍ നിന്നും പിടികൂടാന്‍ നിര്‍ബന്ധിതനായത്. ഇനി വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതി പദ്മരാജന് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുങ്ങും. പോക്സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നതെന്നതും ഗുരുതരമായ അലംഭാവമാണ്.
പ്രതിയായ കുനിയിൽ പദ്മരാജൻ നിലവിൽ തലശേരി സബ്ജയിലിൽ റിമാൻഡിലാണ്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക