സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഐ.ടി വകുപ്പില്‍ നിന്ന് മാറ്റി.
സ്വര്‍ണക്കടത്തില്‍ പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്ക് ചെയ്യാന്‍ എം. ശിവശങ്കറിനെ സഹായിച്ചിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. അരുണും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റ് പുറത്തുവന്നതിനു പിന്നലെയാണ് നടപടി. അരുണ്‍ ഹൈപവര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മറ്റി ഡയരക്ടറായിരുന്നു.
അതേസമയം, സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത എം.ശിവശങ്കരന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനിടെയാണ് എം.ശിവശങ്കരന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് വേണ്ടി ഫ്ളാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന് അരുണ്‍ പറഞ്ഞിരുന്നു.
സെക്രട്ടേറിയറ്റിന് അടുത്താണ് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്. ജയശങ്കര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്ളാറ്റെന്നാണ് എം.ശിവശങ്കര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഐ.ടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക