അമേരിക്കയിൽ ആശുപത്രികൾ നിറയുന്നു. ഇതെ തുടര്ന്ന് വൈറസ് ബാധിതരെ വീടുകളിലേക്ക് മടക്കി അയക്കുന്നതായി റിപ്പോർട്ടുകൾ. ടെക്സസിലെ ആശുപത്രികളിൽ അത്യാവശ്യമായി ചികിത്സ വേണ്ടവരെ മാത്രമാണ് അഡ്മിറ്റ് ചെയ്യുന്നതെന്നും ബാക്കിയുള്ള വൈറസ് ബാധിതരെ ആവശ്യമായ നിർദേശങ്ങൾ നൽകി വീടുകളിലേക്ക് തന്നെ മടക്കി അയക്കുകയാണെന്നുമാണ് വിവരം.
രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കിടത്തി ചികിത്സിക്കാൻ പല ആശുപത്രികളിലും കിടക്കകൾ പോലും ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പല പ്രദേശങ്ങളിലും കോവിഡ് ബാധിതതരുടെ ഉറവിടം കണ്ടെത്താൻ പോലുമാകുന്നില്ല. ടെക്സസ്, ജോർജിയ, ഇല്ലിനോയിസ് തുടങ്ങിയ ഇടങ്ങളിലാണ് സ്ഥിതിഗതികൾ രൂക്ഷമെന്നാണ് വിവരം.
രാജ്യത്ത് 24 മണിക്കൂറിനിടെ 62,000ത്തോളം പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 42,31,344 ആയി. ആകെ മരണം 1,48,184 ആവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക