ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഒരു ശക്തിക്കുമാവില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ ഭൂമി ആരെങ്കിലും കൈവശപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയാൽ അവര്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ പ്രദേശം ചൈന കൈയേറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിക്കുള്ള മറുപടി കൂടിയാണെന്നാണ് ബിജെപിയുടെ പക്ഷം.
യുദ്ധത്തില്‍ മരിക്കുന്നവര്‍ക്കും 60 ശതമാനത്തിലേറെ പരിക്കേല്‍ക്കുന്നവര്‍ക്കും നല്കുന്ന അടിയന്തര സഹായധനം നാലിരട്ടി കൂട്ടിയെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. 2 ലക്ഷത്തില്‍ നിന്ന് 8 ലക്ഷം രൂപയായാണ് സഹായധനം ഉയര്‍ത്തിയിട്ടുള്ളത്. സ്വാതന്ത്ര്യ ദിന സന്ദേശത്തിലായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക