തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സമയം വെട്ടിക്കുറച്ചു. 15 മിനിറ്റായാണ് പതാകയുയർത്തുന്നതടക്കുമുള്ള പരിപാടികളുടെ സമയം കുറച്ചിരിക്കുന്നത്. തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പരിപാടി 15 മനിറ്റായി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 100 പേർ പങ്കെടുക്കുന്ന പരേഡ് നടത്താനാണ് തീരുമാനിച്ചിരുന്നത്.
അതെസമയം കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ താന്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്നും ഈ സാഹചര്യത്തില്‍ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന പതാക ഉയര്‍ത്തുക മന്ത്രി കടകം പള്ളി സുരേന്ദ്രനായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
കരിപ്പൂര്‍ വിമാന ദുരന്തത്തിന് ശേഷം വിമാനത്താവളവും കോഴിക്കോടും മെഡിക്കല്‍ കോളെജും സന്ദര്‍ശിച്ചിരുന്നു. അന്നേദിവസം അവിടെയുണ്ടായിരുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഇന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടസ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക