2019-20 വര്‍ഷത്തിലെ 57,128 കോടി രൂപ ലാഭവിഹിതം കേന്ദ്രസര്‍ക്കാരിന് നല്കാന് റിസര്‍വ് ബാങ്കിന്റെ അനുമതി. റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡിന്റെയാണ് തീരുമാനം. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വെള്ളിയാഴ്ച നടന്ന റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് മീറ്റിംഗിലാണ് സര്‍ക്കാരിന് പണം കൈമാറാനുള്ള തീരുമാനം. കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടി രൂപ റെക്കോര്‍ഡ് അടച്ചിരുന്നു.
സെന്‍ട്രല്‍ ബാങ്കിന്റെ ആകസ്മിക റിസ്ക് ബഫര്‍ (റിസ്ക് പ്രൊവിഷനിംഗ്) 5.5% നിലനിര്‍ത്താനും ബോര്‍ഡ് തീരുമാനിച്ചു. ഭാവിയിലെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ‘ കണ്ടിന്ജെന്സി റിസ്ക് ‘ വിഹിതം 5.5 ശതമാനത്തില്‍ നിലനിറുത്തിക്കൊണ്ട് ലാഭവിഹിതം കൈമാറാനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക