സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന വിശദീകരണവുമായി ലഘുലേഖ. സ്വര്‍ണ്ണകടത്ത് വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിപറയുന്ന ലഘുലേഖയുമായി സിപിഎം വീടുകൾ തോറും വിതരണം ചെയ്യുന്നത്.
സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാരിന് ബന്ധമില്ല. എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പൂർണ്ണമായും തള്ളുന്നതാണ് പാര്‍ട്ടി വിശദീകരണം.
ആരോഗ്യനില മെച്ചപ്പെട്ടു; എസ് പി ബാലസുബ്രഹ്മണ്യത്തെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ശിവശങ്കറിനെതിരെ സടക്കാർ നടപടി എടുത്തിട്ടുണ്ട്. അറ്റാഷെക്ക് രാജ്യം വിടാൻ കളമൊരുക്കിയത് കേന്ദ്രമാണ്. സ്വര്‍ണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ആണ് ശ്രമമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവമെന്നും ലഘുലേഖയിൽ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക