തന്റെ സ്വന്തം രാജ്യമായ ‘കൈലാസ’ത്തിൽ റിസര്‍വ് ബാങ്ക് സ്ഥാപിച്ചു എന്ന് വിവരവുമായി വിവാദ ആൾദൈവം നിത്യാനന്ദ രംഗത്ത്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിത്യാനന്ദ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരില്‍ കൈലാസത്തില്‍ ബാങ്ക് സ്ഥാപിച്ചതായാണ് നിത്യാനന്ദയുടെ വെളിപ്പെടുത്തൽ. ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്നും അന്ന് തന്നെ ബാങ്കിനെപ്പറ്റി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും നിത്യാനന്ദ പറയുന്നു.
ശിവശങ്കരൻ വഞ്ചകനെങ്കിൽ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവൻ: കെ സുരേന്ദ്രൻ
അഹമ്മദാബാദിലെ ആശ്രമത്തിൽ രണ്ട് പെൺകുട്ടികളെ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്ക്കെതിരെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ നിത്യാനന്ദയുടെ ആശ്രമത്തിലെ പഴയ അന്തേവാസിയുടെ വെളിപ്പെടുത്തൽ ലോകത്തെ ജനങ്ങളെ മുഴുവൻ ഞെട്ടിച്ചിരുന്നു. 10 വർഷത്തോളം താൻ അവിടെ ഉണ്ടായിരുന്നെന്നും 2015 മുതൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെടാറുണ്ടായിരുന്നു എന്നും വിജയകുമാർ എന്നയാൾ വ്യക്തമാക്കി.
ഒരു പ്രാവശ്യം കൊവിഡ് വന്നാല്‍ വീണ്ടും വരില്ല; ഉറപ്പിച്ച് യുഎസിലെ പുതിയ പഠനം
ബലാത്സംഗ കേസിൽ അറസ്റ്റ് ഉറപ്പാകുന്ന സാഹചര്യത്തിൽ പാസ്പോർട്ടിന്റെ കാലാവധിയും തീർന്ന സാഹചര്യത്തിലാണ് നിത്യാനന്ദ രാജ്യം വിടുന്നത്. തുടർന്ന് ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി അതിന് കൈലാസം എന്ന് പേരിടുകയും സ്വന്തമായി രാജ്യം നിർമിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക