രണ്ടുവര്‍ഷം മുമ്ബ് മാതൃഭൂമി സാഹിത്യോല്സവത്തില് ഒരു സംവാദത്തിനിടെ കവി ബാലചന്ദ്രന് ചുള്ളിക്കാട് ചോദ്യകര്‍ത്താവിന് കൊടുത്ത മറുപടി സമൂഹമാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി കറങ്ങുന്നു . ‘കവിതയിലേക്ക് നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,’ എന്നായിരുന്നു ചോദ്യോത്തര വേളയില്‍ സദസ്സില്‍ നിന്നും ഒരാള്‍ ചുള്ളിക്കാടിനോട് ചോദിച്ചത്. ‘സൗകര്യമില്ല,’ എന്നാണ് ചുള്ളിക്കാട് ചോദ്യകര്‍ത്താവിന് മറുപടി നല്‍കിയത്.
കോവിഷീൽഡ് വാക്സീന് 2 ഡോസ്, 500 രൂപ; പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഈ മറുപടിക്ക് പിന്തുണയുമായി പ്രമുഖര്‍ അടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. ഇപ്പോള്‍ ചുള്ളിക്കാടിന് പിന്തുണയുമായി കവി എസ്. കലേഷും രംഗത്ത് വന്നിരിക്കുകയാണ്. ഒരു കവി എങ്ങനെ പെരുമാറണം എന്തെഴുതണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന് കലേഷ് പറയുന്നു. കലേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
“ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകളും സാമൂഹിക ഇടപെടലുകളും ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍. കവിതയില്‍ സത്യസന്ധനാണ് അദ്ദേഹമെന്നു ഞാന്‍ വിശ്വസിക്കുന്നു. നേരെയുള്ളത് നേരെ പറയാനറിയാം. ശിഷ്യന്മാരുടെ എണ്ണം പെരുപ്പിക്കാനും വാലേ വാലേ നീന്തുന്ന മീനുകള്‍ക്ക് പിണ്ണാക്ക് വിതറിക്കൊടുത്ത് ഉണ്ണികളാക്കാനും അദ്ദേഹം ശ്രമിക്കുന്നതു കണ്ടിട്ടില്ല. സ്വന്തം കവിതക്കുശേഷം പ്രളയമെന്നും, ഞങ്ങടെ വള്ളത്തില്‍ കയറിയാല്‍ കയം കടത്താമെന്നും അദ്ദേഹം ധ്വനിപ്പിക്കാറില്ല. ഒരു കവി എങ്ങനെ പെരുമാറണം എന്തെഴുതണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും അവര്‍ക്ക് വിട്ടുകൊടുക്കുക. വിമര്‍ശിക്കാം, വ്യക്തിഹത്യ കൊണ്ട് അദ്ദേഹത്തിന്റെ കവിത റദ്ദു ചെയ്യപ്പെടില്ല”
പ്രതികരിക്കാൻ ഇവിടെ എഴുതുക