കൊവിഡ് വാക്സിനുകള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗത്തിന് അംഗീകാരം നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. തെളിയിക്കപ്പെടാത്ത വാക്സിനുകള്‍ ഉപയോഗിക്കുന്നത് ആളുകളില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നും അതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ വാക്സിന് ഉപയോഗിക്കുന്നതിനുള്ള അംഗീകാരം നല്‍കേണ്ടത് കൂടുതൽ ഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; കര്‍ണാടക സ്വദേശിക്കായി തിരച്ചില്‍
കൊവിഡ് വാക്സിനുകള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗത്തിന് അനുമതി നല്‍കാമെന്ന് യുഎസ് ഡ്രഗ് റെഗുലേറ്റര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഒരു വാക്സിന് അംഗീകാരം നല്‍കേണ്ടത് 3 ഘട്ടം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ഡേറ്റയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ഒരു വാക്സിന് നേരത്തെ അംഗീകരിക്കുന്നത് അപകടസാധ്യത വര്ധിപ്പിക്കുകയെ ഉള്ളുവെന്നും പിന്നീടുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരാന്‍ ബുദ്ധിമുട്ടുക്കുകയും ചെയ്യുമെന്നും ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു.
ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പോ അല്ലെങ്കില്‍ അതിലും വേഗത്തിലോ വാക്സിന് എത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചാലുടന്‍ അടിയന്തിര അനുമതി നല്‍കുമെന്ന് ഉറപ്പുവരുത്തുന്നതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് ബ്രിട്ടന് വ്യക്തമാക്കി.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന്; ഒരാഴ്ച ദുഃഖാചരണം
മുഴുവന്‍ ലൈസന്‍സിംഗ് പ്രക്രിയയും പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കില്ലെന്നും ബ്രിട്ടന് അറിയിച്ചു. തെളിയിക്കപ്പെട്ടാല്‍ മരുന്ന് നിര്‍മാണ കമ്പനിക്ക് അടിയന്തിര അനുമതി നല്‍കാനുള്ള ഭേദഗതിയാണ് വരുത്തുന്നത്.വാക്സിനുകള്‍ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിന്നും ഈ നിയമം സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക