വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികളായ സതിമോന്, നജീബ് എന്നിവരുടെ സി.പി.എം ബന്ധമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കൊല്ലപ്പെട്ട മിഥിലാജ് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവവും കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നു.
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ സതി സി.ഐ.ടി.യു ബന്ധമുള്ളയാണെന്നാണ് ആരോപണം. സതിയുടെ ഫെയ്ബുക്കിലെ ചിത്രങ്ങള്‍ സിപിഎം ബന്ധത്തിന് തെളിവായി കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു. കേസിലെ മറ്റൊരു പ്രതിയും പ്രതികള്‍ എത്തിയ ബുള്ളറ്റിന്റെ ഉടമയുമായ നജീബിനും സി.പി.എം ബന്ധമാണുള്ളത്.
ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി കേന്ദ്രം
എല്‍.ഡി.എഫ് മനുഷ്യശൃംഖലയുടെ ചിത്രമാണ് നജീബും ഫെയ്ബുക്ക്പ്രൊഫൈലാക്കിയിരിക്കുന്നത്. കേസിലെ പ്രതിയായ അജിത് ബിജെപി അനുഭാവിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ പാര്‍ട്ടികളിലുള്ളവര്‍ പങ്കാളികളായ കുറ്റകൃത്യം എങ്ങനെ രാഷ്ട്രീയ കൊലപാതകമാകുമെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
കൊല്ലപ്പെട്ട മിഥിലാജ് ഡി.വൈ.എഫ്.ഐ നേതാക്കളെ ആക്രമിച്ച കേസിലെ പ്രതിയായ സംഭവവും കോണ്‍ഗ്രസ് പ്രചരണായുധമാക്കുന്നുണ്ട്. 2019 ജൂലൈയില്‍ ഡി.വൈ.എഫ്.ഐ ഏരിയാ ജോയിന്‍ സെക്രട്ടറി സഞ്ജയനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മിഥിലാജാണ്. പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത സി.പി.എം പ്രവര്‍ത്തകനെതിരായ വധശ്രമക്കേസിലും മിഥിലാജ് ഒന്നാം പ്രതിയാണ്. സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതിയായ മിഥിലാജ് ഒരു വര്‍ഷത്തിനിടെയാണ് ഡിവൈഎഫ്ഐയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക