രക്ഷാബന്ധൻ ചടങ്ങുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ മേലധികാരികളുടെയും സർക്കാരിന്റെയും അനുമതി വാങ്ങണം. നിർദേശം കർശനമായി പാലിക്കണമെന്നും ഡിഎംഇ യുടെ ഉത്തരവില്‍ പറയുന്നു.
അതേസമയം സർക്കാർ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ നടത്താൻ അനുവദിക്കില്ലെന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ബിജെപി രംഗത്തെത്തി . മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ഡിഎംഇ റംലാബീവി ആദ്യം ഊരിമാറ്റേണ്ടതെന്ന് ബി ഗോപാലകൃഷ്ണന് വിമര്‍ശിച്ചു.
നിരോധിക്കുകയാണെങ്കില്‍ എല്ലാ മതചടങ്ങുകളും നിരോധിക്കണം. രക്ഷാബന്ധന് നിരോധിക്കണമെങ്കില്‍ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ജോലി നോക്കണമെന്നും ബി ഗോപാലകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
രക്ഷാബന്ധൻ പോലുള്ള ചടങ്ങുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്താൻ അനുവദിക്കില്ലെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ മേലധികാരികളുടെയും സർക്കാരിന്റെയും അനുമതി വാങ്ങണം. നിർദേശം കർശനമായി പാലിക്കണമെന്നും ഡിഎംഇയുടെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക