ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്തതിന് വയോധികന്റെ കരണത്തടിച്ച പോലീസ് നടപടിയിൽ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തിൽ എസ്.ഐയ്ക്ക് പറ്റിയത് ഗുരുതര വീഴ്ചയെന്നാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കൊല്ലം മഞ്ഞപ്പാറ സ്വദേശി രാമാനന്ദന്‍ നായരെയാണ് പ്രൊബേഷന്‍ എസ്.ഐ ഷജീം മര്‍ദിച്ചത്.
സെക്സ് ചാറ്റില്‍ കുരുക്കിയുള്ള സാമ്പത്തിക തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ് ഹൈടെക് സെല്‍
വയോധികന്റെ കരണത്തടിച്ചത് യാതൊരു കാരണവശാലും ന്യായീകരിക്കാവുന്ന ഒന്നല്ല. മുഖത്ത് അടികൊണ്ട രാമനന്ദന്‍ നായർ ആശുപത്രിയില്‍ പോകണമെന്ന് എസ്.ഐയോട് ആവശ്യപ്പെട്ടിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാനും തയാറായില്ല. മര്‍ദനമേറ്റയാളെ വഴിയില്‍ ഉപേക്ഷിച്ചത് വലിയ തെറ്റാണെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് റൂറല്‍ എസ്.പിക്ക് കൈമാറി. തുടർന്ന്, റൂറല്‍ എസ്.പിയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ വിശദറിപ്പോര്‍ട്ട് പോലീസ് അക്കാദമി ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. അതേസമയം, രാമാനന്ദന്‍ നായരുടെ വീട്ടില്‍ കൊല്ലം ജില്ലാ സബ് ജഡ്ജ് സബിത ചിറയ്ക്കല്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഹായം ആവശ്യമുണ്ടോ എന്നറിയുന്നതിനായാണ് സബ് ജഡ്ജ് നേരിട്ടെത്തിയത്.
അയ്യോ… പാവം ഉള്ളി! അമിത ലൈംഗിക പ്രദര്‍ശനം; ഉള്ളിയെ തെറ്റിദ്ധരിച്ച് ഫേസ്ബുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക