സെക്സ് ചാറ്റില്‍ കുരുക്കി സാമ്പത്തിക തട്ടിപ്പിനിരയാക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് ഹൈടെക് സെല്‍. രാജസ്ഥാന് സംഘമാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്. എന്നാൽ തട്ടിപ്പിന് ഇരയായവർ പരാതിപ്പെടാൻ തയ്യാറാകുന്നില്ല എന്നത് പോലീസിന്റെ അന്വഷണത്തെ പ്രതിസന്ധിയിലാക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി വാട്സ്ആപ്പ് നമ്പര്‍ വഴി സെക്സ് ചാറ്റിലേക്ക് കടക്കും. പീന്നീടാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. നഗ്നവിഡിയോ തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ വീട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും അയയ്ക്കുമെന്നും, യുട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. മാത്രമല്ല, ട്യൂബില്‍ അപ്ലോഡ് ചെയ്ത് പിന്നീട് ഡിലീറ്റ് ചെയ്തതിന്റെ വ്യാജ സ്ക്രീന്‍ ഷോട്ട് അയച്ച് നൽകും. തട്ടിപ്പ് സംഘം കേരളത്തിലും വിലസുന്നുണ്ട്. കേരള പോലീസിനു ഇവരെപ്പറ്റി ലഭിച്ച വിവരങ്ങള്‍ രാജസ്ഥാന് പോലീസിനു കൈമാറിയിട്ടുണ്ട്. ഫോണ്‍ നമ്പരുകളും അക്കൗണ്ടുകളുടെ വിവരങ്ങളുമാണ് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക