ബിഹാർ സെക്രട്ടറിയേറ്റിലെ ഗ്രാമീണ വികസന വകുപ്പ് ഓഫീസിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രി 11.30 യോടെയുണ്ടായ തീപിടുത്തം 15 മണിക്കൂറിന് ശേഷമാണ് അണയ്ക്കാനായത്. തീപിടുത്തത്തില്‍ ആളപായമില്ലെങ്കിലും പ്രധാന ഫയലുകളും രേഖകളും കത്തി നശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതാണെടാ അമ്മ… കോഴിയെ ഇറക്കി പരിഹാസവുമായി ഷമ്മി തിലകന്
അതേസമയം, സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ജെഡി വാക്താവ് ചിത്രരഞ്ജന്‍ ഗഗന് പറഞ്ഞു. രേഖകള്‍ നശിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അറുപതിലേറെ ആരോപണങ്ങള്‍ സര്‍ക്കാരിന് എതിരെയുണ്ടെന്നും തങ്ങള്‍ അടുത്ത തവണ അധികാരത്തില്‍ എത്തില്ലെന്ന് ജനതാദള്‍ യുണെറ്റഡും ബിജെപിയും തിരിച്ചറിഞ്ഞുവെന്നും ചിത്രരഞ്ജന്‍ ഗഗന് വ്യക്തമാക്കി.
വനിതാഗൃഹനാഥയുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; ഇപ്പോള്‍ അപേക്ഷിക്കാം,വിശദാംശങ്ങള്‍ ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക