രാജമൗലിയുടെ പുതിയ ചിത്രം ആർആർആറിനെതിരെയുള്ള വിമർശനങ്ങൾ കടുക്കുന്നു. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടതിന് പിന്നാലെയാണ് വിമർശനമുയരുന്നത്.
കോമരം ഭീം മുസ്ലിം തൊപ്പി അണിഞ്ഞെത്തുന്ന രംഗമാണ് ആരോപണങ്ങൾക്ക് കാരണം. കോമരം ഭീമിന്റെ കഥ വളച്ചൊടിച്ച് സിനിമ എടുത്താൽ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് ബിജെപി നേതാവ്.
ആദിവാസികളുടെ വികാരത്തെ ചോദ്യം ചെയ്താൽ രാജമൗലിയെ വടികൊണ്ട് തല്ലുമെന്നും സിനിമ തിയറ്ററിലെത്തിയാൽ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്നും തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാർ പൊതുവേദിയിൽ ഭീഷണി മുഴക്കി.
ജൂനിയർ എൻടിആർ ആണ് കോമരം ഭീം ആയി അഭിനയിക്കുന്നത്. ‘രാജമൗലി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചിരിക്കുന്നു. ഞങ്ങൾ ഇത് അംഗീകരിക്കുമെന്ന് കരുതിയോ? ഒരിക്കലുമില്ല,’ ഫൈനൽ കട്ടിന് ശേഷവും ഈ സീൻ ചിത്രത്തിലുണ്ടെങ്കിൽ രാജമൗലിയെ കയ്യേറ്റം ചെയ്യുമെന്നും തിയറ്റർ കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക