പാറ്റ്ന: തുടർച്ചയായി നാലാം തവണയും ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ. ഇന്ന് വൈകിട്ട് വൈകിട്ട് നാലരയോടെ പാറ്റ്നയിലെ രാജ്ഭവനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ അമിത് ഷാ അടക്കമുള്ളവർ പങ്കെടുത്തു. 243 അംഗ ബിഹാർ നിയമസഭയിൽ 125 അംഗങ്ങളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിൽ എത്തിയത്.
സിഎജി റിപ്പോർട്ട് ചോർത്തിയതായി ആരോപണം; ധനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി പ്രതിപക്ഷം
മുൻസർക്കാരുകളിൽ ഉപമുഖ്യമന്ത്രിയും നിതീഷിന്റെ വിശ്വസ്തനുമായിരുന്ന സുശീൽ കുമാർ മോദിയെ ഇക്കുറി ബിജെപി സർക്കാരിന്റെ ഭാഗമാക്കിയിട്ടില്ല. കേന്ദ്രമന്ത്രിയാക്കി സുശീലിനെ ബിജെപി ദേശീയരാഷ്ട്രീയത്തിലേക്ക് മാറ്റും എന്നാണ് സൂചന. വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മെവലാൽ ചൗധരി, ഷീല മണ്ടൽ എന്നിവരാണ് നിതീഷ് മന്ത്രിസഭയുടെ ഭാഗമാകുന്ന ജെഡിയു അംഗങ്ങൾ.
മംഗൾ പാണ്ഡേ, രാംപ്രീത് പാസ്വാൻ തുടങ്ങി 14 ബിജെപി നേതാക്കളും നിതീഷ് കുമാറിന്റെ മന്ത്രിസഭയിൽ ചേരും. ഹിന്ദുസ്ഥാനി അവാമി മോർച്ചയിൽ നിന്നും സന്തോഷ് മാഞ്ചിയും വികാശീൽ ഇൻസാൻ പാർട്ടിയിൽ നിന്നും മുകേഷ് മല്ലാഹും മന്ത്രിസഭയിൽ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക