എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശി ലാലി ഐസക്, കോട്ടയം സ്വദേശിനിയായ ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി ആണ് ഹർജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
ഹർജിക്കാരുടെ ആവശ്യങ്ങൾ ഒറ്റപ്പെട്ടതും വ്യക്തിപരവുമായിരിക്കാമെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരുടെ ആവശ്യങ്ങൾ ഭേദഗതി ചെയ്ത് സമർപ്പിക്കാൻ നിർദേശം നൽകി.
എന്നാൽ ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ 9 അംഗ ബഞ്ച് പരിഗണിക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള സ്ത്രീകൾ നൽകിയ റിട്ട് ഹർജിയും കോടതിക്ക് പരിഗണിക്കാവുന്നതാണെന്ന് റോഹ്ത്തഗി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക