കോഴിക്കോട്: കൊറോണക്കാലത്ത് നിരവധി വിദ്യാര്‍ഥികളാണ് തങ്ങളുടെ കഴിവുകളെ നല്ലരീതിയില്‍ ഉപയോഗിച്ച് ഓരോ വസ്തുക്കളും മറ്റും നിര്‍മ്മിച്ച് ശ്രദ്ധേയമായത്. എന്നാല്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മാര്‍ഷല്‍ വി ഷോബിന്‍ ചെയ്തത് സ്വന്തമായി ഒരു ഭാഷ തന്നെ രൂപപ്പെടുത്തുകയായിരുന്നു. സ്വന്തമായി അക്ഷരമാലയും വാക്കുകളും എല്ലാമുള്ള മാനഡു എന്ന ഭാഷയാണ് മാര്‍ഷല്‍ ഭാഷാലോകത്തിന് സംഭാവന ചെയ്തിരിക്കുന്നത്.
58 അക്ഷരങ്ങളുള്ള മാനഡു എന്ന ഭാഷയാണ് ലോകത്തിന് മാര്‍ഷല്‍ സംഭാവന ചെയ്തിരിക്കുന്നത്. കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മാര്‍ഷല്‍. ചെറുപ്പം മുതലേ അക്ഷരങ്ങളോട് പ്രത്യേക താത്പര്യമുള്ള മാര്‍ഷല്‍ ലോക്ഡൗണ്‍ കാലത്താണ് സ്വന്തമായി അക്ഷരങ്ങള്‍ ഉണ്ടാക്കിയത്. ഈ അക്ഷരങ്ങള്‍ ഉപയോഗിച്ച് വാക്കുകളും വാക്യങ്ങളും എഴുതാന്‍ മാര്‍ഷല്‍ പരിശീലിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക