ഛത്തിസ്ഗഡില്‍ കൊല്ലപ്പെട്ട സുരക്ഷാ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കൊഹ് ലി. സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി വിരാട് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവും രവീന്ദ്ര ജഡേജയും ഉള്‍പ്പെടെയുള്ളവർ സൈനികരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഛത്തീസ്ഗഡിലെ സുക്മ-ബിജാപൂരില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് 8 സിആര്‍പിഎഫ് ജവാന്മാരും 14 പൊലീസുകാരും കൊല്ലപ്പെട്ടത്. 31 ജവാന്മാര്ക്ക് പരുക്കേല്‍ക്കുകയും, ഒരു സിആര്‍പിഎഫ് ജവാനെ കാണാതായി. സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 15 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് ഡസനോളം ആയുധങ്ങള്‍ നക്സലുകള്‍ തട്ടിയെടുത്തെന്നാണ് സിആര്‍പിഎഫ് ആരോപിക്കുന്നത്. മെഷീന് ഗണ്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവയാണ് സേനക്കെതിരെ നക്സലുകള്‍ ഉപയോഗിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2000ത്തോളം ജവാന്മാരാണ് ബീജാപൂര്‍ വനമേഖലയില്‍ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പരിക്കേറ്റ ഏഴോളം ജവാന്മാരെ റായ്പൂര്‍ ആശുപത്രിയിലും മറ്റുള്ളവരെ ബിജാപൂര്‍ ഡിസ്ട്രിക്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ജവാന്മാരില് പലരും കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍സ് ഫോര്‍ റിസല്യൂട്ട് ആക്ഷന്‍) യൂണിറ്റില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ (സിആര്‍പിഎഫ്) ബസ്താരിയ ബറ്റാലിയന്റെയും ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും (ഡിആര്‍ജി) ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക