കൊച്ചി: മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി സംഘം ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. അതേസമയം ഈ നീക്കത്തെ ഇ.ഡി കോടതിയില്‍ എതിര്‍ത്തു.
ക്രൈം ബ്രാഞ്ച് ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. പുറത്ത് വന്ന ശബ്ദരേഖ സ്വപ്നയുടേതെന്ന് ഉറപ്പുവരുത്തണമെന്ന് നല്കിയ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ പേരടക്കം പറയാന്‍ സ്വപ്നയുടെ മേല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്ന് അറിയണമെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിനെ അനുവദിക്കരുതെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 16ലേക്ക് മാറ്റിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്കാന് സമ്മര്‍ദ്ദം ചെയ്യുന്നെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദരേഖ തന്റേതുതന്നെയാണെന്ന് സ്വപ്ന ജയില്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക