സൂംബാ നൃത്ത പരിശീലനത്തിന്റെ പേരില്‍ പ്രണയം നടിച്ച് ചൂഷണം നടത്തിയ പരിശീലകന് പൊലീസ് പിടിയില്‍. കൃഷി വകുപ്പ് ഉദ്യോഗസ്ഥന് കൂടിയായ സനുവാണ് പൊലീസ് പിടിയിലായത്.
തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ ഇയാള്‍ സര്‍ക്കാര്‍ ഉദ്യോസ്ഥനും സൂംബാ പരിശീലകനുമായിരുന്നു. ഇവിടെ പരിശീലനത്തിന് എത്തുന്ന സ്ത്രീകളില്‍ ചിലരെ പ്രണയം നടിച്ച് വശത്താക്കുകയും പണം തട്ടുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പരാതി.
സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ എടുക്കുകയും ഈ ചിത്രങ്ങള്‍ പലര്‍ക്കും കൈമാറിയതായും പരാതിയുണ്ട്. തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ സനു സൂംബാ കേന്ദ്രങ്ങള്‍ നടത്തിയിരുന്നു.
സംഭവത്തില്‍ ചൂഷണത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്.
സനുവിന്റെ വീട്ടിലടക്കം നടത്തിയ പരിശോധനയില്‍ ഏഴ് ഹാര്‍ഡ് ഡിസ്കും ഒട്ടേറെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക