തിരുവനന്തപുരം:കെ.എസ്.ആര്.ടി.സി. ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും. ലോക്ക്ഡൗണില്‍ ഇളവുകളായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണം പരിഗണിച്ച് പരിമിതമായ സര്‍വീസുകളാകും തുടക്കത്തില്‍ ഉണ്ടാകുകയെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു.
ഓര്‍ഡിനറി, ബോണ്ട് തുടങ്ങി ഇപ്പോഴുള്ള സര്‍വീസുകള്‍ തുടരും. ദേശീയപാത, എം.സി. റോഡ്, മറ്റു പ്രധാന സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലൂടെയാകും സര്‍വീസ്.
അവശ്യ സേവന വിഭാഗക്കാര്‍ക്കായുള്ള ബസുകള്‍ ഓടിക്കും.
സീറ്റുകളില്‍ ഇരുന്നു മാത്രമേ യാത്ര അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ആവശ്യമായ യാത്രാരേഖകള്‍ കൈയില്‍ കരുതണം.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന 17 മുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കും.
കര്‍ശന നിയന്ത്രണമുള്ള 12,13 തീയതികളില്‍ ദീര്‍ഘദൂര സര്‍വീസുകളുണ്ടാകില്ല. 13-ന് ഉച്ചയ്ക്കു ശേഷം ദീര്‍ഘദൂര ബസുകള്‍ വീണ്ടും ഓടിത്തുടങ്ങും. സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ “എന്റെ കെ.എസ്.ആര്.ടി.സി” മൊബൈല്‍ ആപ്പിലും www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക