കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം മാറ്റമില്ലാതെ തുടരുമ്ബോഴും മഴക്കാലമെത്തിയതോടെ പകര്‍ച്ച വ്യാധികളെയും കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു. കോവിഡ് ഭീതിക്കിടയിലും മറ്റു രോഗങ്ങളില്‍ നിന്നു പരമാവധി രക്ഷ നേടാന്‍ വ്യക്തിശുചിത്വം ഉള്‍പ്പെയുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
മഴക്കാലത്ത് രോഗങ്ങള്‍ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. ഒന്ന്, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍. മറ്റൊന്ന് കാറ്റിലൂടെ പകരുന്നവ. മഴക്കാലത്ത് മുഖ്യമായി പേടിക്കേണ്ട രോഗങ്ങളാണ് വൈറല്‍ പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എച്ച്1എന്‍1, ചിക്കുന്‍ ഗുനിയ തുടങ്ങിയവ. വെള്ളം, വായു, കൊതുക്, രോഗകാരികളായ വൈറസ്, ബാക്ടീരിയ വാഹികളായ പ്രാണികള്‍ എന്നിവയിലൂടെയെല്ലാം രോഗങ്ങള്‍ പടരാനുള്ള സാധ്യത കൂടുതലാണ്.
മഴ കൂടുന്തോറും കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, എലിപ്പനി, മലമ്ബനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ടാകും. അതിനാല്‍ വീടിനു ചുറ്റും കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും കുടിവെള്ളവും മലിനമാവുന്നതു…
പ്രതികരിക്കാൻ ഇവിടെ എഴുതുക