മാന്ത്രിക വിദ്യ ഉപയോഗിച്ച് സ്വപ്നത്തിൽ ബലാത്സംഗം ചെയ്യുന്നതായി യുവതിയുടെ പരാതി. ബിഹാറിലെ ഔറംഗബാദിലാണ് സംഭവം. മാന്ത്രിക വിദ്യ ഉപയോഗിച്ച് സ്വപ്നത്തിൽ മന്ത്രവാദി തന്നെ സ്വപ്നത്തിൽ നിരന്തരം ബലാത്സംഗം ചെയ്യുന്നു എന്നാണ് പരാതി. എന്നാൽ സംഭവത്തെപ്പറ്റി അന്വേഷിച്ച പൊലീസ്, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രവാദിയായ ചതുർവേദിയെ വിട്ടയച്ചു.
മകന്റെ അസുഖത്തിന് ചികിത്സക്കായി യുവതി ഒരു വർഷം മുൻപ് മന്ത്രവാദിയെ സമീപിച്ചിരുന്നു. അസുഖം മാറാനായി മന്ത്രവാദി ചില മന്ത്രങ്ങൾ പറഞ്ഞുനൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മകൻ മരിച്ചു. ഇത് ചോദിക്കാൻ മന്ത്രിവാദിയുടെ അടുത്ത് എത്തിയപ്പോൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും എന്നാൽ തന്നെ മകൻ രക്ഷിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു.
അതേസമയം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മന്ത്രവാദിയെ ചോദ്യം ചെയ്തു. യുവതിയെ അറിയില്ലെന്നായിരുന്നു മന്ത്രവാദിയുടെ വാദം. യുവതിയുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും മന്ത്രവാദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക