കൊല്ലത്ത് നവജാത ശിശു മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികൾ ആത്മഹത്യ ചെയ്തതിൽ വീണ്ടും ദുരൂഹത. പ്രസവിച്ച ഉടനെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ചതിനെ തുടർന്നായിരുന്നു മരിച്ചത്. ഫേസ്ബുക്ക് കാമുകനുമൊത്ത് ജീവിക്കാനായിരുന്നു കുഞ്ഞിനെ അമ്മ രേഷ്മ കൊലപ്പെടുത്തിയത്. കേസിൽ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ പൊലീസിന് ഇപ്പോൾ കീറാമുട്ടിയായിരിക്കുകയാണ്.
പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിക്കാൻ രേഷ്മയെ പ്രേരിപ്പിച്ച ഫേസ്ബുക്ക് കാമുകന്റെ അക്കൗണ്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ രേഷ്മയുടെ ബന്ധുക്കളായ യുവതികളെ പ്രേരിപ്പിച്ച കാരണമെന്തെന്ന കാര്യത്തിലും അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയരുകയാണ്.
സ്വന്തം ഭര്‍ത്താവില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെങ്കിലും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദേശ പ്രകാരം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് രേഷ്മ പൊലീസിനു നല്കിയ മൊഴി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതല്ലാതെ ഈ കാമുകനെ രേഷ്മ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നതാണ് നടുക്കുന്ന സത്യം.
ഒന്നുകില്‍ കാമുകനെന്നത് മറ്റെന്തോ കളളം മറയ്ക്കാന്‍ രേഷ്മ സൃഷ്ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാകാമെന്നും പൊലീസ് പറയുന്നു. രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ആറ്റില്‍ ചാടി മരിച്ച യുവതികളിലൊരാളായ ആര്യയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതല്ലാതെ ആര്യയെയും ഒപ്പം മരിച്ച ഗ്രീഷ്മയെയും കേസുമായി ബന്ധിപ്പിക്കുന്ന മൊഴിയോ തെളിവുകളോ കിട്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക