കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ ഐടി നിയമ ഭേദഗതി പ്രകാരം പ്രശ്നപരിഹാര ഉദ്യോഗസ്ഥനെ ഉടൻ തന്നെ നിയമിക്കുമെന്നറിയിച്ച് ട്വിറ്റർ. ഇക്കാര്യത്തെ സംബന്ധിച്ച് നടപടി ക്രമങ്ങൾ നടക്കുകയാണെന്നും ട്വിറ്റർ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കവെയാണ് ട്വിറ്റർ സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മെയ് 25 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ ഐ.ടി നിയമം, ഉപയോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് നിഷ്കര്‍ഷിക്കുന്നു. 50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടി ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കുവക്കുന്നതിനായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിർദേശം നൽകിയിരുന്നു.
ഒമാനിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ്
ട്വിറ്റര്‍ ഇന്ത്യയിലെ ഇടക്കാല റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതൂർ കഴിഞ്ഞ മാസം പക്ഷെ രാജി വച്ചിരുന്നു. ജെറെമി കെസ്സല്‍ ആണ് പുതിയ പരാതി പരിഹാര ഉദ്യോഗസ്ഥനാകുക എന്നാണ് വിവരം. ട്വിറ്ററിന്റെ ഗ്ലോബല്‍ പോളിസി ഡയറക്ടര്‍ ആണ് അദ്ദേഹം. എന്നാൽ, ഇന്ത്യക്കാരനായ കമ്പനി ഉദ്യോസ്ഥനീയാണ് നിയമിക്കേണ്ടതെന്നാണ് ഐടി ചട്ടമുള്ളത്. ഇത് മറികടന്നുകൊണ്ടുള്ള ട്വിറ്ററിന്റെ നിയമനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക