ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നും ഡിസംബർ മാസത്തോടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ജനവാസ കേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കി മുന്നോട്ട് പോകുവാനാണ് തീരുമാനിച്ചിട്ടുള്ളത്. പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മുന്നൂറിലേറെ വീടുകൾ ഏറ്റെടുക്കുന്ന ആദ്യ പദ്ധതി പിന്നീട് പരമാവധി ചുരുക്കം വീടുകൾ ഏറ്റെടുക്കുക എന്ന രീതിയിലേക്ക് മാറുകയായിരുന്നു.
ഇത് സംബന്ധിച്ചുള്ള തീരുമാനത്തിനായി ഇന്ന് വീണ്ടും യോഗം ചേർന്നേക്കും. പൊതുജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു. പരമാവധി വീടുകളെ കുടിയൊഴിപ്പിക്കാതെ പദ്ധതി നടപ്പിലാക്കാന്‍ പുതിയ സാദ്ധ്യതകള്‍ അടിയന്തിരമായി പരിശോധിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ജൂലൈ 5 തിങ്കളാഴ്ച ഓണ്‍ലൈനായി ചേരും
പ്രതികരിക്കാൻ ഇവിടെ എഴുതുക