കണ്ണൂർ∙ കൊട്ടിയൂരിൽ റിസോർട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് ഉൾപ്പെടെ 15ൽ അധികം കേസുകളിൽ പ്രതിയായ യുവാവിനെ വിശാഖപട്ടണത്തുവച്ചു പൊലീസ് പിടികൂടി.
കൂട്ട മാനഭംഗം, വധശ്രമം തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തൊട്ടിൽപാലം സ്വദേശി റോജസാണ് (ജിസ്മോൻ – 33) അറസ്റ്റിലായത്. പേരാവൂർ ഡിവൈഎസ്പി ടി.പി. ജേക്കബ്, എസ്ഐ ഇ.കെ.രമേശൻ, എഎസ്ഐ കെ.ശിവദാസൻ, സിപിഒമാരായ കെ. മഹേഷ്, പി. രജീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
അഞ്ചു ദിവസം വിശാഖപട്ടണത്തിൽ തിരച്ചിൽ നടത്തിയാണ് റോജസിനെ പിടികൂടിയത്. അവിടെ 75 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഉൾപെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ആന്ധ്രാ പ്രദേശ് എക്സൈസ് വകുപ്പിന്റെ സഹായത്തോടെയായിരുന്നു തിരച്ചിൽ. കൊട്ടിയൂരിൽ റിസോർട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തിൽ ഒന്നാം പ്രതിയാണ് റോജസ്. സമാനമായി കാസർഗോഡും ഒരു കേസിൽ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക