എതിരില്ലാതെ 2032 ഒളിമ്പിക്സ് വേദിയെ തെരഞ്ഞെടുത്തു. ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബേനില്‍ നടക്കും. ഇത്തവണത്തെ ഒളിമ്പിക്സ് ആഗസ്റ്റ് എട്ട് വരെയാണ് നടക്കുന്നത്. അതേസമയം, ഒളിമ്പിക്സ് വില്ലേജിൽ കോവിഡ് മഹാമാരി രൂക്ദ്ധമാകുന്നുണ്ട്. ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്സ് സംഘാടക സമിതി ചെയര്‍മാനും ശക്തമായ നിലപാടെടുത്താണ് ഒളിമ്പിക്സ് നടത്തുന്നത്. 42 വേദികളില്‍ മൂന്ന് വേദികളില്‍ മാത്രമാണ് കാണികള്‍ക്ക് പ്രവേശനം നൽകുക.
ബോര്‍ഡ് എക്സാമിന്റെ പേടി മാത്രമല്ലായിരുന്നു അന്നുണ്ടായിരുന്നത്; 96 ലെ ജാനുവായ കഥ പറഞ്ഞ് ഗൗരി കിഷന്
രണ്ടായിരത്തിനു ശേഷമാണ് ഒളിമ്പിക്സിന് ഓസ്ട്രേലിയ വേദിയാകുന്നത്. 2032 ഒളിമ്പിക്സ് നടക്കുന്നതോടെ 2000ല്‍ നടന്ന സിഡ്നി ഒളിമ്പിക്സിന് 32 വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്ട്രേലിയയിൽ ഒളിമ്പിക്സ് നടക്കുന്നു എന്ന പ്രത്യേകതയും ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങളിൽ തന്നെയാണ് ഒളിമ്പിക്സ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക