മഹാരാഷ്ട്രയിൽ ദാരിദ്ര്യത്തെ തുടർന്ന് അമ്മ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. അഹമ്മദ്നഗർ ജില്ലയിലെ ഷിർദി സ്വദേശിയായ 32 കാരിയാണ് കുഞ്ഞിനെ വിറ്റത്. മുംബൈ മുലുന്ദ് സ്വദേശിക്ക് 1.78 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ കൈമാറിയത്. സെപ്റ്റംബറിലാണ് യുവതി കുഞ്ഞിനെ വിറ്റത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് നവംബർ 7-ന് മൻപട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിന്റെ അമ്മ, കുഞ്ഞിനെ വാങ്ങിയ ആൾ, ഇടപാടിനായി സഹായിച്ച നാല് സ്ത്രീകൾ എന്നിവരടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക