നിക്ഷേപകർക്ക് തിരിച്ചടിയായി പേടിഎം ഓഹരികൾ. ഓഹരിമൂല്യം 27.2 ശതമാനം ഇടിഞ്ഞതാണ് നിക്ഷേപകർക്ക് വലിയ തിരിച്ചടി നൽകിയത്. ഐപിഒയുടെ ആദ്യ ദിവസത്തിലുണ്ടായ നഷ്ടത്തിന്റെ വച്ച് നോക്കുമ്പോൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടാകാവുന്ന ഏറ്റവും വലിയ നഷ്ടമാണ് പേടിഎം വഴി നിക്ഷേപകർക്കുണ്ടായത്. നിക്ഷേപകർക്ക് ഏതാണ്ട് 460 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് 10,000 കോടി രൂപ ഐപിഒയ്ക്ക് മുന്‍പ് തന്നെ പേടിഎം നേടിയിരുന്നു. അവശേഷിക്കുന്ന 8300 കോടി ഫ്രഷ് ഇഷ്യുവിലൂടെ കമ്പനി സമാഹരിച്ചു.
ട്രെയിനുകളില്‍ കൂടുതൽ അണ് റിസര്‍വ്ഡ് കോച്ചുകള്‍, പുതിയ കോച്ചുകള്‍ 25 മുതൽ
ഓഹരി മൂല്യം ഇടിഞ്ഞപ്പോൾ 460 കോടി രൂപയുടെ നഷ്ടം റീടെയിൽ ഇൻവെസ്റ്റേഴ്സിന് മാത്രമുണ്ടായി. ഇതോടെ കടുത്ത നിരാശയിലാണ് നിക്ഷേപകർ. എന്നാൽ, പിബി ഫിന്‍ടെക്, സൊമാറ്റോ, നൈക, നസാര ടെക്നോളജി എന്നിവയുടെ ഓഹരി മൂല്യം ഉയർന്നു നിൽക്കുന്നുണ്ട്. അതേസമയം, പുതിയതായി വിപണിയിലേക്ക് പ്രവേശിച്ച ഫിനോ പെയ്മെന്റ് ബാങ്ക് ഓഹരി മൂല്യം 577 രൂപയില്‍ നിന്ന് 450 രൂപയിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക