മലപ്പുറം: എ ടി എമ്മിൽ നിക്ഷേപിക്കാൻ നൽകിയ പണം തട്ടിയെടുത്ത കേസിൽ ഗ്രാമപഞ്ചായത്ത് അംഗമായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അടക്കം നാലു പേരെ പോലീസ് പിടികൂടി. മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കരാർ കമ്പനി വിവിധ എടിഎമ്മുകളിൽ നിക്ഷേപിക്കാൻ നൽകിയ പണമാണ് തട്ടിയെടുത്തത്.
ആകെ ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തി എൺപത്തി രണ്ടായിരം രൂപയാണ് നാല് പേരും ചേർന്ന് തട്ടിയെടുത്തത്. മുസ്ലിം ലീഗ് പഞ്ചായത്ത് അംഗമായ ഷിബു എൻ.ടി, അരീക്കോട് ഇളയൂര് സ്വദേശി കൃഷ്ണരാജ്. മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത് എം ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എം.പി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
എടിഎമ്മിൽ പണം നിക്ഷേപിക്കാൻ കരാർ ലഭിച്ച സിഎംഎസ് ഇൻഫോ സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായ ബാക്കിയുള്ളവർ. ജൂൺ രണ്ടിനും നവംബർ ഇരുപതിനിടയിലുമാണ് പണം തട്ടിയത്
വിവിധ എടിഎമ്മുകളിൽ നിക്ഷേപ്പിക്കനാണ് പണം ഇവർക്ക് നൽകിയത്. പിന്നീട് ഈ പണം എടിഎമ്മുകളിൽ നിക്ഷേപിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് ഇൻഫോ സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജർ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക