തൃശൂർ ∙ മൂന്നു ജില്ലകളിലായി പൊലീസ് നടത്തിയ തിരച്ചിലിൽ ഒറ്റരാത്രിക്കുള്ളിൽ പിടിയിലായത് 545 പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും. സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന്റെ ഭാഗമായി തൃശൂർ റേഞ്ചിനു കീഴിലെ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലായിരുന്നു പൊലീസിന്റെ തിരച്ചിൽ.
128 അബ്കാരി കേസുകൾ റജിസ്റ്റർ ചെയ്തു. 32 ലഹരിമരുന്നു കേസുകളും റജിസ്റ്റർ ചെയ്തു. അന്വേഷണത്തിലിരുന്ന 107 കേസുകളിലെ പ്രതികളെ പിടികൂടാനായി. ഡിഐജി എ. അക്ബറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. 11,031 വാഹനങ്ങൾ പരിശോധിച്ചു.
ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ 381 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. 416 പട്രോളിങ് ടീമുകൾ പരിശോധനയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക