സംസ്ഥാനത്ത് ഹോർട്ടികോർപ്പ് വില്പന കേന്ദ്രങ്ങളിൽ പച്ചക്കറികൾക്ക് വ്യത്യസ്ത വിലകൾ. ഓരോ ജില്ലകളിലും ചില ഇനങ്ങൾക്ക് ഓരോ വിലയാണ് ഈടാക്കുന്നത്.
തിരുവനന്തപുരത്ത് ഇന്ന് ഹോർട്ടികോർപ്പ് വില്പന ശാലകളിൽ മുരിങ്ങയ്ക്കയ്ക്ക് വില 89 രൂപ മാത്രം. എന്നാൽ തൃശ്ശൂരിലെ ഹോർട്ടികോർപ്പ് വില്പനശാലയിലെത്തുമ്പോൾ ഇത് 250 രൂപയിലേക്ക് എത്തുന്നു. തൃശ്ശൂരിൽ പാവയ്ക്കയ്ക്ക് 45 രൂപയെങ്കിൽ തിരുവനന്തപുരത്ത് 60 രൂപയാണ്.
പ്രാദേശികമായി സംഭരിക്കാൻ കഴിയുന്ന ഇനങ്ങൾക്ക് അനുസരിച്ചാണ് ഈ വില വ്യത്യാസമെന്നാണ് ഹോട്ടികോർപ്പ് ജീവനക്കാരുടെ വിശദീകരണം. വിലയിൽ വ്യത്യാസം ഉണ്ടെങ്കിലും എല്ലാ ജില്ലകളിലും പൊതു വിപണിയിലേക്കാൾ വിലക്കുറവിലാണ് ഹോർട്ടികോർപ്പ് സാധനങ്ങൾ വിൽക്കുന്നത്.
ഇപ്പോൾ വില വർധിപ്പിക്കരുതെന്നാണ് സർക്കാർ നിർദേശം. എന്നാൽ, തമിഴ്നാട്ടിൽ പച്ചക്കറി ക്ഷാമം രൂക്ഷമായതോടെ വരും ദിവസങ്ങളിൽ പൊതു വിപണിയിൽ ഇനിയും വില കൂടിയേക്കുമെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക