തിരുവന്തപുരം: കണ്ണൂർ വിസി നിയമന വിവാദത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വിഷയമാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതിക്ക് മുമ്പിൽ യഥാർത്ഥ പ്രശ്നങ്ങൾ ഒന്നും തന്നെ എത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്ത് വരുന്നതിന് മുമ്പ് നൽകിയ ഹർജിയാണിയാണ് ഹൈക്കോടതി തള്ളിയതെന്ന് അദ്ദേഹം പറഞ്ഞു.
നിയമനം തെറ്റാണെന്ന ഗവർണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഗവർണർക്കെഴുതിയ കത്തുമുൾപ്പെടെ പുതിയ തെളിവുകൾ നിലവിലുണ്ട്. അത് കൂടി പരിഗണിച്ചായിരിക്കും ഡിവിഷൻ ബെഞ്ചിലേക്ക് പോകുന്നത്. കേസിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് ശേഷം ഗവർണർ തന്നെയാണ് വിവാദമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സാഹചര്യങ്ങൾ കൂടി കോടതി പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക