വർഷങ്ങൾ കഴിഞ്ഞിട്ടും വിഴിഞ്ഞം റെയില്‍ കണക്ടീവിറ്റി പാത പൂർത്തിയാക്കുവാൻ സാധിക്കാത്ത സർക്കാരാണ് കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആറ് വർഷമായിട്ടും വിഴിഞ്ഞം കണക്ടീവിറ്റി പാത പൂർത്തിയാക്കിയിട്ടില്ല. കെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യമായ ഒന്നല്ല. വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ വലിയ പരാജയമാണ് പിണറായി സർക്കാരെന്നും അദ്ദേഹം വിമർശിച്ചു.
ഇങ്ങനൊരു സർക്കാരിന് സിൽവർ ലൈൻ പദ്ധതി പോലൊന്ന് നടപ്പിലാക്കുവാനുള്ള കാഴ്ചപ്പാടോ ഇച്ഛാശക്തിയോ ഇല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ ലൈനെതിരേ ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള പരിഹാരമാണ് സബര്‍ബന്‍ റെയില്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളം കുടി കുറയുന്നത് സെക്സ് ജീവിതത്തെ ബാധിക്കും; വരുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല
യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച സബര്‍ബന്‍ ലൈന്‍ പദ്ധതിയാണ് കേരളത്തിന് അഭികാമ്യം. പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്നതാണ് പദ്ധതിയെ കൂടുതൽ ആകർഷകമാക്കുന്നത്. കൃത്യമായ ബദൽ നിർദേശം നൽകിക്കൊണ്ട് തന്നെയാണ് സിൽവർ ലൈൻ പദ്ധതിയെ താൻ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇമ്രാന് ഹാഷ്മിയുടെ ചിത്രത്തോട് നോ പറഞ്ഞ് ഭാവന; കംഫര്‍ട്ടബിള്‍ അല്ലെന്ന് താരം
2007-08 ലെ ബജറ്റില്‍ സില്‍വര്‍ ലൈന്‍ സമാനമായ അതിവേഗ റെയില്‍ പാത പ്രഖ്യാപിക്കുകയും ഡിഎംആര്‍സിയെ കസള്‍ട്ടന്റായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ, 1.27 ലക്ഷം കോടി രൂപയുടെ ഭീമമായ ബാധ്യതയും പദ്ധതിക്കെതിരേ ഉണ്ടായ ജനരോഷവും പരിഗണിച്ച് പദ്ധതി വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക