2010 ല്‍ മമ്മൂട്ടിയേയും പൃഥ്വിരാജിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി പോക്കിരിരാജാ സംവിധാനം ചെയ്തുകൊണ്ടാണ് വൈശാഖ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പിന്നീട് സീനിയേഴ്സ്, കസിന്‍സ്, മല്ലു സിംഗ്, പുലി മുരുകന് എന്നിങ്ങനെ വന്‍വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് താനൊരു മികച്ച കൊമേഷ്യല്‍ സംവിധായകനാണെന്ന് വൈശാഖ് തെളിയിച്ചു.
സിനിമുടെ വിജയം, മനോഹാരിത അതൊക്കെ തന്നെക്കാള്‍ സ്വപ്നം കാണുന്നത് മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന് പറയുകയാണ് വൈശാഖ്. ജാങ്കോ സ്പേസിന് നല്കിയ അഭിമുഖത്തിലാണ് വൈശാഖ് മമ്മൂട്ടിയെ പറ്റിയും മോഹന്‍ലാലിനെ പറ്റിയും തുറന്നു പറഞ്ഞത്.
‘മമ്മൂക്കയും ലാലേട്ടനുമായി ഒരു സിനിമ ചെയ്യുമ്പോള്‍ ആ സിനിമുടെ വിജയം, മനോഹാരിത അതൊക്കെ എന്നെക്കാള്‍ സ്വപ്നം കാണുന്നത് അവരാണ്. അവര്‍ എനിക്ക് ഡേറ്റ് തരുന്നത് തന്നെ എന്തെങ്കിലും മികച്ചത് ലഭിക്കാനായിട്ടാണ്.
മധുരരാജ ഫൈറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് വളകരെ വിഷമമുണ്ടായ സാഹചര്യമുണ്ടായി. ഫൈറ്റ് സീന്‍ എങ്ങനെയാണെന്ന് അറിയാനായി ഒരു കൗതുകത്തിനായി ഞാന്‍ റോപ്പിട്ടിട്ട് ട്രൈ ചെയ്തു നോക്കിയിരുന്നു. അപ്പോള്‍ അതിന്റെ പെയ്ന് എനിക്ക് മനസിലായി.
ഒരു ദിവസം ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്തിട്ട് എനിക്ക് സങ്കടം തോന്നിയിട്ട് മമ്മൂക്കയുടെ കാരവാനില്‍ ചെന്ന് നോക്കി. അപ്പോള്‍ മമ്മൂക്ക ഭക്ഷണം കഴിക്കാനായി ഡ്രെസ് മാറിയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്കയുടെ ദേഹം ചുവന്ന് തടിച്ചിരിക്കുകയാണ്. ആ ഒരു വേദന ഉണ്ടായത് അദ്ദേഹം എന്റെയടുത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ നല്ല വേദന എടുക്കുമെന്ന് എനിക്ക് മനസിലാകുന്നുണ്ട്,’ വൈശാഖ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക