ഒരു വ്യക്തി ജാതിമാരി വിവാഹം ചെയ്തു എന്നതുകൊണ്ട് അവർക്കവകാശപെട്ട സംവരണം നിഷേധിക്കാൻ സാധിക്കില്ലെന്ന് കേരളം ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ടി.വി കുഞ്ഞികൃഷ്ണനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യം സംബന്ധിച്ച് മുൻകാല ഹില്സികോടതി, സുപ്രീംകോടതി വിധികളുണ്ടെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടികാണിച്ചു.
പതിവ് തെറ്റിക്കില്ല, ഇന്നും ഇന്ധനവില വർധിക്കും
ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതിക്ക് സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള പരാതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടാഴ്ചക്കകം യുവതിയ്ക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി വ്യക്തമാക്കി.
2005ലാണ് ഹർജിക്കാരി സിറോ മലബാര്‍ സഭയില്‍ ഉൾപ്പെട്ടയാളെ വിവാഹം കഴിച്ചത്. തുടർന്ന് ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും എല്‍.സി പദവിക്ക് അര്‍ഹതയില്ലായെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് ഹർജിക്കാരി കോടതിയ്ക്ക് മുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക