കൊച്ചി: പരീക്ഷ എഴുതാനാകാതെപോയ അവസാന വർഷ വിദ്യാർഥികൾക്കു ജൂനിയർ ബാച്ചിനൊപ്പം സെപ്റ്റംബർ 19നോ പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന തീയതി പ്രകാരമോ പരീക്ഷയെഴുതാൻ അവസരം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
സെപ്റ്റംബർ 19 നുള്ള പരീക്ഷ നേരത്തെയാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യവും അവരുടെ പരാതികളും പരിഗണിക്കാൻ പരീക്ഷാ ബോർഡ് യോഗം വിളിക്കണം. കൂടാതെ കോളജുകളുടെ അഭിപ്രായവും പരീക്ഷാ ബോർഡ് തേടണമെന്നും ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ നിർദേശിച്ചു.
പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അവസാന വർഷ എംബിബിഎസ് വിദ്യാർഥികൾ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക