എറണാകുളം: ജില്ലയില്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആംആദ്മിയിലേക്ക്.
ഇക്കഴിഞ്ഞ തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ അസ്വാരസ്യങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും അകന്നവരാണ് ആംആദ്മിയിലേക്ക് പോകുന്നത്.
അംഗത്വത്തിനായി മിസ്ഡ് കോളില്‍ ബന്ധപ്പെട്ടു. സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഒരു വിഭാഗം മുന്നോട്ട് വെച്ചെങ്കിലും കെ സുരേന്ദ്രന് തയ്യാറാവാത്തത് വിമതരെ കൂടുതല്‍ പ്രകോപിപ്പിച്ചു.
നെടുമ്പാശ്ശേരി, കീഴ്മാട്, ആലുവ മേഖലകളില്‍ നിന്നാണ് നേതാക്കള്‍ ആപ്പിലേക്ക് മാറുന്നത്. കേരളത്തില്‍ ആംആദ്മി ചുമതലയുള്ള എന്‍ രാജ, അജയ് രാജ് എന്നിവരുമായി വിമത നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക