കൊച്ചി: എയ്ഡഡ് നിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ എസ്എന്‍ഡിപി യോഗം തയ്യാറാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ പരിഹസിച്ച് ശ്രീനാരായണ ധര്‍മവേദി ചെയര്മാന് ഗോകുലം ഗോപാലന്.
എയ്ഡഡ് നിയമനങ്ങള്‍ വഴി കാല് നൂറ്റാണ്ടു കാലം ഈഴവ സമുദായത്തെ കൊള്ളയടിച്ചതിന് ശേഷം നിയമനം എല്ലാം സര്‍ക്കാറിന് വിട്ടുകൊടുക്കാം എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കൊള്ളക്കാരന്റെ ജീര്‍ണിച്ച വേദോപദേശം പോലെ മലീമസമാണെന്നാണ് ഗോകുലം ഗോപാലന്റെ കുറ്റപ്പെടുത്തല്‍.
പിന്നോട്ടില്ലെന്ന് പരാതിക്കാരി എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സര്‍ക്കാരിന് വിട്ടുനല്‍കാമെന്നും പി.എസ്.സി വഴിയുള്ള നിയമനം വരുമ്പോള്‍ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന.
എന്നാല്‍ എത്രയോ പാവപ്പെട്ടവരുടെ ജീവിതം നശിപ്പിച്ചുകളഞ്ഞിട്ട് അധികാരം നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ തന്റെ പൂര്‍വകാല ചരിത്രത്തെയെല്ലാം വെള്ളപൂശാനാണ് ഇത്തരം പ്രസ്താവനകള്‍ വെള്ളാപ്പള്ളി നടത്തുന്നത് എന്ന് ഗോകുലം ഗോപാലന് ആരോപിച്ചു. ഇത്തരം തന്ത്രങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും എന്നും ഗോകുലം ഗോപാലന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക