ബെംഗളുരു: രാജ്യത്ത് വൈവാഹിക സൈറ്റില്‍ വിവാഹത്തിന് മാത്രമല്ല ഇനി ജോലിക്കും അവസരം.
ബാംഗ്ലൂരിലെ യുവസംരഭക ഉദിത പാലിന്റെ വൈറലായ ട്വീറ്റാണ് വൈവാഹിക സൈറ്റുകള്‍ നല്കുന്ന പ്രൊഫൈലുകള്‍ ജോലിക്കും അവസരം ഒരുക്കുമെന്ന പ്രതീക്ഷ നല്‍കുന്നത്.
എന്നാല്‍ ഉദിത പാലിന്റെ ജോലിക്കാരെ തെരഞ്ഞെടുക്കാനുള്ള വഴി അവരുടെ പിതാവിനെ ചൊടിപ്പിച്ചത് സംബന്ധിച്ച ട്വീറ്റാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
ബെംഗ്ലുരുവില്‍ പ്രവര്‍ത്തം ആരംഭിച്ച സ്റ്റാര്‍ട്ടപ്പിലേക്കാണ് ഉദിത പാലെന്ന വനിതാ സംരഭക വൈവാഹിക സൈറ്റില്‍ നിന്ന് ആളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പിതാവുമായുണ്ടായ ഭിന്നതയാണ് ഉദിതപാല് ട്വീറ്റ് ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് വൈറലായി മാറിയ ട്വീറ്റിന് പന്ത്രണ്ടായിരത്തോളം ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ലഭിച്ചത്.
ബാംഗ്ലൂരില്‍ വാടക വീടെടുക്കല്‍ ജോലി അഭിമുഖത്തേക്കാള്‍ കഠിനമെന്ന് ട്വീറ്റ്, വൈറല്‍ ബെംഗുളുരുവിലെ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വേണ്ടിയുള്ള ‘പീക്ക് ബെംഗുളുരു’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഉദിത പാലിന്റെ ട്വീറ്റാണ് വൈറലായത്.
‘സാള്‍ട്ട്’ എന്ന ബാഗ്ലൂര് ആസ്ഥാനമായ നവ ബാങ്കിങ്ങ് സൊലൂഷനുകള്‍ക്കുള്ള സ്റ്റാര്‍ട്ടപ്പിന്റെ ഉടമയാണ് ഉദിത പാല്. പിതാവ് തന്നെ ഉപേക്ഷിച്ചതായി തോന്നുന്നുവെന്ന തലക്കെട്ടോടെയാണ് പിതാവുമായി നടത്തിയ സംഭാഷണം ഉദിതപാല് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഏഴുവര്‍ഷത്തോളം പരിചയസമ്പന്നതയുള്ള ഒരാളെ ജോലിക്കെടുക്കുന്നതായി ഉദിത പിതാവിനെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഉദിത ഷെയര്‍ചെയ്ത സ്ക്രീന്‍ഷോട്ട് പ്രകാരം വൈവാഹിക സൈറ്റില്‍ നിന്ന് കണ്ടെത്തിയ ആളാണ് ഉദ്യോഗാര്‍ഥിയെന്ന് തിരിച്ചറിഞ്ഞതോടെ അക്കാര്യത്തില്‍ പിതാവ് വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചു.
വൈവാഹിക സൈറ്റില്‍ നിന്നും ജോലിക്കായി ആളെ എടുക്കുന്നത് ഉചിതമല്ലെന്ന് പിതാവ് പറഞ്ഞു.
വൈവാഹിക സൈറ്റില്‍ നിന്നും കണ്ടെത്തിയ ഇയാളുടെ പിതാവിനോട് താന്‍ ഇനി എന്തു വിശദീകരണം നല്‍കുമെന്നും ഉദിതയുടെ പിതാവ് സംഭാഷണത്തില്‍ ആശങ്കപ്പെടുന്നുണ്ട്.
നൂറ്കണക്കിന് കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. സാള്‍ട്ടിന്റെ ജോലിക്കായി ആളെ എടുക്കുന്ന രീതിയാണിതെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ തന്റെ റസ്യൂം അയച്ചുകൊടുക്കുകയായിരുന്നു.
എന്നാല്‍ അറുപത്തിരണ്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമാണ് ഇയാള്‍ പ്രതീക്ഷിക്കുന്നതെന്നും അത്രയും തുക നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഉദിത ഇയാളെ എടുക്കാനാവില്ലെന്ന് പിതാവിനെ അറിയിക്കുന്ന ട്വീറ്റും തുടര്‍ന്ന് ഷെയര്‍ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക