ദില്ലി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക പിൻവലിച്ചു.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനെതിരായി രജിസ്റ്റർ ചെയ്ത കേസാണ് പിൻവലിച്ചത്. ചോക്സിയെ വിട്ടുകിട്ടാൻ ശ്രമം നടത്തുന്ന സിബിഐക്ക് തിരിച്ചടിയാണ് ഡൊമിനിക്കൻ സർക്കാരിന്റെ നടപടി.
ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് ആന്റിഗ്വയിലെത്തിയ മെഹുൽ ചോക്സി, ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലായെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് 2021ൽ ചോക്സിക്കെതിരെ ഡൊമിനിക്ക കേസെടുത്തിരുന്നു.
രാജ്യത്ത് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ചോക്സിക്കെതിരെ അനധികൃത പ്രവേശനത്തിന് കേസെടുത്തത് സിബിഐക്ക് പ്രതീക്ഷ നൽകിയിരുന്നു.
ചോക്സിയെ ഡൊമിനിക്ക നാടുകടത്തുമെന്നായിരുന്നു സിബിഐയുടെ കണക്കുകൂട്ടൽ. എന്നാൽ കേസ് റദ്ദാക്കിയതോടെ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് സിബിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക