കാസര്‍കോട്: താന്‍ ഗള്‍ഫിലേക്ക് പോകുന്ന സമയം മഞ്ചേശ്വരം– ഉപ്പള സ്വദേശികളായ രണ്ടു പേര് ഒരു ബാഗ് തന്നുവിട്ടെന്നും അതില്‍ ഡോളറുകളുള്ള വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിന്റെ സുഹൃത്ത് അന്‍സാരി.
തന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. അന്‍സാരിയേയും കൊല്ലപ്പെട്ട സിദ്ദിഖിന്റെ സഹോദരനെയുമാണ് അദ്യം തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്നാണ് സിദ്ദിഖിനെ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക