കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതിയുടെ അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. പുറക്കാട്ടിരി പെരിയായിൽ സുബിന്റെ അമ്മയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് നിഗമനം.
കഴിഞ്ഞ ദിവസമാണ് സുബിനെയും കൊളത്തൂർ കുന്നത്തു സിറാജിനെയും (38) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കേസിലെ മുഖ്യപ്രതി പുറക്കാട്ടിരി നാലുവയൽ കോളനിയിലെ അബ്ദുൽ നാസറിനെ (53) നേരത്തേ റിമാൻഡ് ചെയ്തിരുന്നു. സുബിനെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ട്.
സുബിനും സുഹൃത്തും പാലോറമലയിൽ കാത്തു നിൽക്കുമെന്നു പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി അവിടെ എത്തിയതായിരുന്നു. അവിടെ നിന്ന് നാസർ ആണ് കാറിൽ തട്ടിക്കൊണ്ടു പോയത്.
തുടർന്ന് രാത്രി കൊളത്തൂരിൽ സിറാജിന്റെ വീടിനു സമീപമെത്തി. അവിടെ നിന്ന് ഇരുവരും എംഡിഎംഎ ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക